Monday, July 30, 2012

പ്രതിബിംബങ്ങള്‍..

ഉടഞ്ഞു ചിതറിയ കണ്ണാടിച്ചില്ലുകളിലേക്ക്
 തുറിച്ചു നോക്കിയപ്പോള്‍ കണ്ടത്
 എനിക്കേറെ മുഖങ്ങള്‍!!

അമ്മ എന്ന പ്രശ്ലേഷം

ഒറ്റ മുറിക്കുള്ളിലെ മരക്കട്ടിലില്‍ പനമ്പുപായയ്ക്കകത്ത്‌ പൂര്‍ണവിരാമത്തിലേക്ക് ഇനിയുമെത്താതെ മക്കളെ ആശ്ച്ചര്യചിഹ്നത്തിലോതുക്കി ചുരുണ്ടുകൂടി കിടക്കുന്ന ചോദ്യചിഹ്നം..

പ്രണയം..

വെളുത്ത മുഖത്ത്
തുടുത്തു നില്‍ക്കുന്ന
ചുവന്ന മുഖക്കുരു പോലെ പ്രണയം..
പഴുത്ത് പൊട്ടുമ്പോഴും
നനുത്ത സുഖമുള്ള വേദന!!!!

ശേഷക്കുറിപ്പ്.....

ചതഞ്ഞ പാളങ്ങള്‍ക്കിടയില്‍
മുറുക്കാന്‍ തുപ്പല്‍ പോലെ
നീ കണ്ടു മുഖം ചുളിച്ചത് എന്‍റെ ചോരയാണ്.. കിടന്നുറങ്ങാന്‍ ഒരിടം നോക്കി നടന്നു
തളര്‍ന്നു വീണുറങ്ങിപ്പോയതാണ് ഞാന്‍..

ആണി ചുവരിനോട്...

എന്‍റെ തല ചതയ്ക്കപ്പെടുമ്പോള്‍
രക്ഷപ്പെടാനുള്ള വ്യഗ്രതയില്‍
ഞാനോടിപ്പോകുന്നത് നിന്‍റെ പുറംതൊലിയ്ക്കുള്ളിലൂടെ..

വ്രണം..

മഴച്ചങ്ങലകള്‍ ഉരച്ചുണ്ടാക്കിയ
ഒരിക്കലും ഉണങ്ങാത്ത ഒരു വ്രണമായി
നിന്‍റെ ഓര്‍മ..
വിരൂപമായ ആറാം വിരല്‍ പോലെ
മുറിക്കാനും സഹിക്കാനും പറ്റാതെ
ഇതെത്ര കാലം??

ആദ്യം കണ്ടത്..

തുറന്നിട്ട ജാലകത്തിലൂടെ നോക്കിയപ്പോഴൊക്കെ മുറിക്കുള്ളില്‍
പകുതി ചത്ത മീനിന്‍റെ കണ്ണ് പോലെ
ഞാന്‍… !!!!